Psalms 115

1ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,
നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്വം വരുത്തണമേ.
2“അവരുടെ ദൈവം എവിടെ?” എന്ന് ജനതകൾ പറയുന്നതെന്തിന്?

3നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്;

തനിക്ക് ഇഷ്ടമുള്ളതെല്ലാം അവൻ ചെയ്യുന്നു.
4അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;
മനുഷ്യരുടെ കൈവേല തന്നെ.

5അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;

കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.

7അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല;

കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ട കൊണ്ട് സംസാരിക്കുന്നതുമില്ല.
8അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;
അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.

9യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക;

അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
10അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
11യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക;
അവൻ അവരുടെ സഹായവും പരിചയും ആകുന്നു.

12യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും;

അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;
അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
13അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
14യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;
നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.

15ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ

നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
16സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;
ഭൂമിയെ അവൻ മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.

17മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും

യഹോവയെ സ്തുതിക്കുന്നില്ല.
നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും.
യഹോവയെ സ്തുതിക്കുവിൻ.
18

Copyright information for MalULB